ഡൽഹി:പഞ്ചാബില്‍ കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച തീവണ്ടി തടയല്‍ ഇന്ന് നടക്കും. രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ നാലു മണിക്കൂര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
മാര്‍ച്ചുമായി പഞ്ചാബ്-ഹരിയാണ അതിര്‍ത്തികളില്‍ തുടരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് തീവണ്ടി തടയല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് സമരം നടക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച(നോണ്‍ പൊളിറ്റിക്കല്‍)യുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13നാണ് പഞ്ചാബില്‍നിന്നും ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്.
കര്‍ഷകരുടെ 10 ആവശ്യങ്ങളിങ്ങനെ....
ഡോ. സ്വാമിനാഥന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നവിധം, എല്ലാ ഉല്പന്നങ്ങള്ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക.
സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്‍വാങ്ങുക.കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്ഷന് ഉറപ്പാക്കുക.
തൊഴിലുറപ്പ് ദിനങ്ങള്‍ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയര്‍ത്തുക.
വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
മുന്‍വര്‍ഷങ്ങളിലുണ്ടായ ഡല്‍ഹി കര്‍ഷക സമരത്തില്‍ ജീവന് പൊലിഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക; കുടുംബത്തിലൊരാള്‍ക്ക് ജോലി കൊടുക്കുക.2020ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
ലഖിംപൂര്‍-ഖേരിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.