കണ്ണൂർ: ഇന്ത്യ കണ്ട സുപ്രധാന അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും കോടികള്‍ ബോണ്ടായി വാങ്ങിയ കോണ്‍ഗ്രസാണിപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
പിരിച്ചെടുത്ത കോടികള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണക്കാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും കോടികള്‍ നിര്‍ലജ്ജം പിരിച്ചു. ഇഡിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തിന്റെ പേരില്‍ ഭയപ്പെടുത്തി പച്ചയായി പണം പിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.1952 കോടി രൂപ കോണ്‍ഗ്രസിന് ലഭിച്ചത് എവിടെ പോയി. കോടികള്‍ ബോണ്ട് വാങ്ങിയവരും നല്കിയവരുമാണ് പ്രളയകാലത്ത് ഓമനക്കുട്ടനെ കുറ്റപ്പെടുത്തിയത്. സിപിഐഎം അന്നേ ഇതിനെതിരായിരുന്നു.
ഇടതുപക്ഷത്തിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും കോണ്‍ഗ്രസ് ബോണ്ട് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.