നൈജീരിയയില്‍ റംസാൻ മാസത്തില്‍ വ്രതമനുഷ്ഠിക്കാത്തവരെ അറസ്റ്റ് ചെയ്ത് പോലീസ് . ഭക്ഷണം കഴിക്കുന്നത് കണ്ടതിനെ തുടർന്നാണ് 11 പേർ അറസ്റ്റിലായത്.
ഇസ്ലാമിക നിയമമായ ശരീഅത്ത് അനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനമായ കാനോയിലാണ് സംഭവം. ഹിസ്ബ എന്നാണ് ഇവിടുത്തെ പോലീസ് അറിയപ്പെടുന്നത്.എല്ലാ വർഷവും റംസാൻ കാലത്ത്, ഈ പോലീസ് ഹോട്ടലുകള്‍, റെസ്റ്റോറൻ്റുകള്‍, മാർക്കറ്റുകള്‍ എന്നിവ പരിശോധിച്ച് നോമ്പടുക്കുന്നതിന് പകരം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നവരെ പിടികൂടും.
കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായി. മാർക്കറ്റില്‍ അന്വേഷണത്തിനെത്തിയ പോലീസ് ഇത്തരത്തില്‍ 11 പേരെ കണ്ടെത്തി, പിടികൂടി. പിന്നീടൊരിക്കലും മനഃപൂർവം നോമ്പ് മുടക്കില്ലെന്ന പ്രതിജ്ഞയ്ക്ക് ശേഷമാണ് അവരെ വിട്ടയച്ചത്.നോമ്പ് കാലത്ത് ഭക്ഷണം കഴിക്കാനും കുടിക്കാനും കഴിയുന്നതില്‍ ഇവിടെ അമുസ്ലിംകള്‍ക്ക് മാത്രമേ ഇളവ് നല്‍കൂ. നോമ്ബിന്റെ നാളുകളില്‍ എന്തെങ്കിലും പാചകം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന മുസ്ലീങ്ങളെ ശിക്ഷിക്കും .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.