കുട്ടികളെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു,,

ദായൂൻ: ഉത്തർപ്രദേശില്‍ വീണ്ടും പോലീസിന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം. കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു.


സഹോദരങ്ങളായ രണ്ട് കുട്ടികളെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി സാജിദാണ് (22) കൊല്ലപ്പെട്ടത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ അടയ്ക്കാനുള്ള പണത്തിനായി അയല്‍വാസിയുടെ വീട്ടിലെത്തിയ സാജിദ് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നെന്നാണു പോലീസ് പറയുന്നത്. ആയുഷ് (12), അഹാൻ (എട്ട്) എന്നീ കുട്ടികളാണു മരിച്ചത്.

ഇവരുടെ സഹോദരൻ യുവരാജിന് (10) കത്തിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. യുവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദായൂനില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നാലെ സംഭവസ്ഥലത്തിന് ഏഴു കിലോമീറ്റർ മാറിയാണ് പോലീസ് പ്രതിയെ വെടിവച്ചു കൊന്നത്. കുട്ടികളുടെ പിതാവ് വിനോദ് സിംഗ് കോണ്‍ട്രാക്ടറാണ്, അമ്മ സംഗീത ബ്യൂട്ടി പാർലർ ഉടമയാണ്. അടുത്തി‌ടെ സാജിദ് പ്രദേശത്ത് ബാർബർ ഷോപ്പ് തുറന്നിരുന്നു. 

അക്രമസംഭവത്തിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ സാജിന്‍റെ കടയ്ക്കു തീയിട്ടു. സമീപത്തുള്ള ചിലക‌ടകള്‍ക്കും ബൈക്കുകള്‍ക്കും തീയിട്ടു. വിനോദ് സിംഗിന്‍റെ പരാതിയില്‍ പറയുന്നതുപ്രകാരം സാജിദും സഹോദരൻ ജാവേദും കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴിനു വീട്ടിലെത്തി. സാജിദ് ആശുപത്രിച്ചെലവിനായി തന്‍റെ ഭാര്യ സംഗീതയോട് 5,000 രൂപ ആവശ്യപ്പെട്ടു. പണമെടുക്കാൻ ഭാര്യ വീടിനകത്തേക്കു പോയപ്പോള്‍ പ്രതികളും പിന്നാലെ ഉള്ളില്‍പ്രവേശിച്ചു. 

സാജിദും ജാവേദും വീടിന്‍റെ മുകള്‍ നിലയിലെത്തി കളിച്ചുകൊണ്ടിരുന്ന ആയുഷിനെയും അഹാനെയും മൂർച്ചയുള്ള കത്തി ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വെള്ളമെടുക്കാൻ പോയി തിരിച്ചെത്തിയ യുവരാജിനെയും പ്രതികള്‍ ആക്രമിച്ചു. വിനോദ് സിംഗ് സംഭവം നടക്കുമ്പോള്‍ ജില്ലയ്ക്ക് പുറത്തായിരുന്നു.

ഭാര്യ സംഗീതയെക്കൂടാതെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ആക്രമണത്തിനു കാരണം എന്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സാജിന്‍റെ സഹോദരൻ ജാവേദ് ഒളിവിലാണ്. ചോദ്യം ചെയ്യാൻ പ്രതികളുടെ പിതാവ് ബാബു, അമ്മാവൻ കയാമുദ്ദീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !