ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചതെന്ന് അച്ഛന് ജോണി പറയുന്നു. സരിക (10), നിഹാരിക (8), സന്‍സ്കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ജോണി പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു,,
0
ഞായറാഴ്ച, മാർച്ച് 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.