തിരുവനന്തപുരം: വയനാട് വെറ്റിനറി കോളേജില്‍ എസ്.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ജി.ആർ.അനില്‍.
സിദ്ധാർഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബമാണെന്നും കേസന്വേഷണത്തിന്റെ കാര്യത്തില്‍ അവർക്ക് പരാതികളില്ലെന്നും മന്ത്രി പറഞ്ഞു.സിദ്ധാർഥന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. ക്യാമ്പസുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കർശന നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
അതാണ് ഇപ്പോള്‍ ചെയ്യുന്നതും. ഇത്തരം കാര്യങ്ങളില്‍ കുറ്റക്കാർക്ക് അനുകൂലമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.അതിനോടൊന്നും പക്ഷപാതം സ്വീകരിക്കുന്നവരല്ല ഞങ്ങള്‍ എന്ന് അവർക്കറിയാം. തെറ്റുകാർക്കെതിരെ നടപടി വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത് രാഷ്ട്രീയ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.