തിരുവനന്തപുരം: ഞങ്ങള്‍ ചെയ്യുന്നതെല്ലാം സമ്മതിച്ചില്ലെങ്കില്‍ തല്ലും, കൊന്നുകളയും എന്നു പറയുന്നത് കമ്യൂണിസമല്ലെന്ന് ശ്രീകുമാരൻ തമ്പി
തിരുത്തലിന് തയാറായില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഭരണ കക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാമെന്നു കരുതരുത്.ഇടതു ചായ്‌വുള്ള എഴുത്തുകാർ വിമർശനങ്ങള്‍ ഉന്നയിക്കാത്തത് ഭയം കൊണ്ടാണ്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനും തനിക്ക് മടിയില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
"ഞങ്ങള്‍ ചെയ്യുന്നതെല്ലാം സമ്മതിക്കണം. ഇല്ലെങ്കില്‍ തല്ലും, കൊന്നുകളയും എന്നു പറയുന്നത് കമ്യൂണിസമല്ല, ജനാധിപത്യവുമല്ല. കലാകാരന് രാഷ്ട്രീയമാകാം. പക്ഷേ, ഇന്നത്തെ ചുറ്റുപാടില്‍ എതിർത്താല്‍ പാർട്ടികള്‍ തല്ലിക്കൊല്ലും.കമ്യൂണിസത്തെ തകർക്കാൻ കമ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. എസ്‌എഫ്‌ഐക്കാർ പ്രതികളായ പൂക്കോട് ക്യാംപസിലെ പീഡന മരണം അതിന്റെ തുടക്കമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.