തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ അച്ഛന് നല്കിയ ഹര്‍ജി ഇന്ന് കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ഹര്‍ജിയില്‍ സിബിഐ നല്കുന്ന വിശദീകരണം നിര്‍ണായകമാകും. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ അച്ഛന് ചൂണ്ടിക്കാട്ടുന്നു.ജസ്നയെ കാണാതായ സ്ഥലത്തെക്കുറിച്ചോ, ജസ്നയുടെ സുഹൃത്തിനെക്കുറിച്ചോ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ പറയുന്നത്.
തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്കോ, മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ സമര്‍പ്പിച്ച ക്ലോസിങ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. കോടതി സിബിഐക്ക് അനുവദിച്ച രണ്ടാഴ്ച സമയപരിധിയും ഇന്ന് അവസാനിക്കുകയാണ്.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.