പുതുപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചു.
പാലക്കാട് മണ്ഡലത്തിന്റെ സാമുദായിക സ്വഭാവം എന്താണെന്ന് സമൂഹത്തിന് അറിയാമെന്നും തന്റെ മതം എന്തെന്നു നോക്കാതെയാണു പാലക്കാട്ടെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നതെന്നും മുസ്ലിം ആയതിനാല്‍ അല്ലേ വടകരയില്‍ മത്സരിക്കുന്നതിന് നിയോഗിക്കപ്പെട്ടതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ വടകരയില്‍ വിജയിക്കാനാകുമെന്ന് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനാണു പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ഷാഫിയും നേതാക്കളും എത്തിയത്. 'ഷാഫിയുടെ പിതാവ് ഷാനവാസും ഒപ്പം ഉണ്ടായിരുന്നു. നേതാക്കളായ ജോബിന് ജേക്കബ്, ജോണി ജോസഫ്, ജെജി പാലയ്ക്കലോടി, കുഞ്ഞ് പുതുശേരി, സിബി കൊല്ലാട്, സാം കെ. വര്‍ക്കി, ഗൗരീശങ്കര്‍, ജോര്‍ജ് പയസ് തുടങ്ങിയവര്‍ ചേര്‍ന്നു ഷാഫിയെ സ്വീകരിച്ചു.അനുഗ്രഹം തേടി ഷാഫി പറമ്പില്‍ : ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു,,
0
ഞായറാഴ്ച, മാർച്ച് 10, 2024







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.