കോട്ടയം: സ്കൂള്‍ അധികൃതരോട് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടയത്തെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്‌ട്രിക് ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കല്‍ ഇൻസ്പക്ടർ എൻ.എല്‍.സുമേഷ് അറസ്റ്റിലായത്. പരിശോധനാ സർട്ടിഫിക്കറ്റ് നല്‍കുവാൻ സ്കൂള്‍ അധികൃതരോട് ഇയാള്‍ പതിനായിരം ആവശ്യപ്പെട്ടു. തുടർന്ന് സ്കൂള്‍ അധികൃതർ കോട്ടയം വിജിലൻസ് ഓഫീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് പാലായിലെ പോളിടെക്നിക്കിനു സമീപത്തുവച്ച് വിജലൻസ് നല്‍കിയ നോട്ടുകള്‍ കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ അറസ്റ്റിനു നേതൃത്വം നല്‍കി.കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ,,
0
ചൊവ്വാഴ്ച, മാർച്ച് 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.