ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതിനു പിന്നിൽ വർഗീയതയും ഫാഷിസവും പേറുന്ന വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥ മാഫിയകളാണ്.മറ്റു മതസ്ഥരുടെ ആഘോഷ ദിവസങ്ങളിൽ ഇത്തരം മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തുവാൻ ധൈര്യമുണ്ടോ?
വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം കുത്തിത്തിരിപ്പുകാരെ വകുപ്പ് മന്ത്രി നിലയ്‌ക്ക് നിർത്തണം.വർത്തമാനകാലത്ത് വ്യാപകമായിരിക്കുന്ന ക്രൈസ്തവ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് ചൂട്ടുപിടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന വിശേഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത് ഇടതു സർക്കാരിന്റെ ഒരുതരം വിനോദമായി മാറിക്കൊണ്ടിരിക്കുന്നു.കഴിഞ്ഞ വര്‍ഷവും വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾ അംഗീകരിക്കാനാവില്ല.വിദ്യാഭ്യാ
സീറോ മലബാർ സഭ,എറണാകുളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.