കാസർകോട്: അധോലോകസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ജില്ലയിൽ രണ്ടിടങ്ങളിൽ എൻ.ഐ.എ. പരിശോധന.
ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം കുരുടപ്പദവ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്.കുറ്റിക്കോൽ പടുപ്പിലെ ട്രാവൽ ഏജൻസി നടത്തുന്നയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
രവി പൂജാരിയുടെ സംഘാംഗമായ കുരുടപ്പദവ് സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ വീട്ടിലുണ്ടായിരുന്നില്ല.ഇരുവരുടെയും വീട്ടിൽനിന്ന് മൊബൈൽഫോൺ, പെൻഡ്രൈവ്, സിം കാർഡ്, ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ ആറിനാണ് കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള എൻ.ഐ.എ. സംഘം രണ്ട് വീടുകളിലും പരിശോധന ആരംഭിച്ചത്. ഉച്ച 12 വരെ നീണ്ടു.
ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുകൾ, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.