കാഞ്ഞിരപ്പള്ളി: സ്കൂളിനു സമീപത്തുനിന്ന് ആറ് വയസുകാരനെ തട്ടികൊണ്ടുപോയെന്ന പ്രചാരണം പരിഭ്രാന്തിപരത്തി.
സംഭവം പോലീസ് നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് വ്യക്തമായതോടെയാണ് നാട്ടുകാരുടെ ആശങ്കയൊഴിഞ്ഞത്.കോട്ടയം രജിസ്ട്രേഷനിലുള്ള വെള്ള കാറില്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിന് സമീപത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ബുധനാഴ്ച രാവിലെ 10-ഓടെ പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരം.
കോട്ടയം എസ്.പി. ഓഫീസിലെ ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്സാക്ഷി വിവരം വിളിച്ചറിയിച്ചെന്നായിരുന്നു സന്ദേശം. ഇതോടെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ദേശീയ പാത 183-ലും മറ്റ് സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി.
പൊന്‍കുന്നം, എ.കെ.ജെ.എം. സ്കൂള്‍ പടി, പേട്ടക്കവല 26-ാം മൈല്‍ എന്നിവിടങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തി. ഇതൊടൊപ്പം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.
ഇതിനിടെ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ വാര്‍ത്താ ചാലനുകളിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സന്ദേശം പ്രചരിച്ചതോടെ പ്രദേശവാസികളും ആശങ്കയിലായി.
ചില വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടിയുടെ ചിത്രമെന്ന തരത്തില്‍ ഫോട്ടോകളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പോലീസിന്റെ മോക്ഡ്രില്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശങ്കകള്‍ക്ക് അവസാനമായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.