ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്കാന് ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
നല്കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം ബോധപൂര്‍വം ലംഘിച്ചുവെന്ന് ആരോപിച്ച് എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹര്‍ജിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് രാവിലെ രണ്ട് ഹര്‍ജികളും പരിഗണിക്കുക.ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരം മാര്‍ച്ച് ആറിനകം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതിരുന്ന എസ്ബിഐ കഴിഞ്ഞ ദിവസം കാലാവധി ജൂണ്‍ 30വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
ഇതിനെതിരെയാണ് സന്നദ്ധ സംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 13നകം വെബ്സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 4നാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.