ദില്ലി: കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ദില്ലി അതിർത്തിയില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
മുൻ ബിജെപി എംഎല്‍എ നന്ദ് കിഷോർ ഗാർഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.സമരത്തെ അടിച്ചമർത്താൻ പല രീതികളും കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സമരക്കാർ ദില്ലിയിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്.
ട്രെയിൻ തടയലടക്കം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ പൊളിറ്റിക്കല്‍ നോണ്‍ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടിലാണ്.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.