"നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ പണം; ക്രെഡിറ്റായതായി മെസേജ്" ലഭിച്ച പണം എവിടുന്ന് ? എല്ലാവർക്കും കിട്ടും : RBI

അക്കൗണ്ടുകളില്‍ അപ്രതീക്ഷിതമായി അധിക പണം എത്തിയതിന്‍റെ അമ്പരപ്പിലാണ് ഫെഡറല്‍ ബാങ്ക് ‍ഉപയോക്താക്കള്‍. എന്നാൽ ഫെഡറല്‍ ബാങ്ക് ‍ഉപയോക്താക്കള്‍ക്ക് ലഭിച്ച പണം എവിടുന്ന് ?

ജനുവരി 31ാം തിയതി മുതലാണ് അക്കൗണ്ടുകളില്‍ പണം എത്തിയത്. നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ പണം ശ്രദ്ധയില്‍പ്പെടുകയും പണം ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്. ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ മെയിന്‍റെനന്‍സ് ചാര്‍ജില്‍ യുപിഐ ഇടപാടുകളുടെ ഫീസും ചേര്‍ത്തിരുന്നു. യുപിഐ ഇടപാടുകൾക്ക് ഈടാക്കിയ ചാർജാണ് ഫെഡറല്‍ ബാങ്ക് തിരിച്ചുനല്‍കിയതെന്നാണ് ഇപ്പോൾ ബാങ്ക് പറയുന്നത്.

എല്ലാ ത്രൈമസത്തിലും യുപിഐ ഇടപാടുകളുടെ നിശ്ചിത പരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കാറുണ്ട്. യുപിഐ ഇടപാടുകള്‍ ബാങ്ക് ഇടപാടുകളായി കണക്കാക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നതായിരുന്നു ബാങ്കുകള്‍ ഇതുവരെ ചെയ്‌തിരുന്ന രീതി.എന്നാല്‍ ഈ രീതി ഒ‍ഴിവാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കി.

ഇതോടെയാണ് ഫെഡറല്‍ ബാങ്ക് ഈ തീരുമാനം ആദ്യം നടപ്പിലാക്കി. ചെറിയ തുകയും ആയിരക്കണക്കിന് രൂപയും തിരികെ ലഭിച്ച നിരവധി ഉപയോക്താക്കളുണ്ട്. നിലവില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് പണം തിരിച്ചുനല്‍കിയത്. മറ്റ് ബാങ്കുകള്‍ പണം തിരിച്ചുനല്‍കിയിട്ടില്ലെന്നാണ് വിവരം.  ആര്‍ബിഐ നിര്‍ദേശം, ഫെഡറല്‍ ബാങ്കിന് പിന്നാലെ മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് വിവരം. നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ പണം വന്നത് ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !