കാസർകോഡ്: ചിറ്റാരിക്കാല്‍ സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ച വിദ്യാർഥിക്ക് നേരെ അക്രമമെന്ന പരാതി.
ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളജില്‍ പഠിക്കുന്ന അജീൻ മനോജിനെ (20) യാണ് സഹപാഠിയായ വിദ്യാർഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചതെന്നാണ് പരാതി. അശ്ലീല ഭാഷയില്‍ തെറി വിളിച്ചതിന് ശേഷം സ്റ്റീല്‍ വളയും മരവടിയും ഉപയോഗിച്ചാണ് അക്രമിച്ചതെന്നും മൊബൈല്‍ ഫോണും കണ്ണടയും നശിപ്പിച്ചതായും വിദ്യാർഥി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.40 മണിയോടെ കോളജ് ഗേറ്റിനടുത്ത് വെച്ചാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗോകുല്‍, ശ്രീശാന്ത്, അഭിജിത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു. അജീൻ മനോജിനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് ഉള്‍പെടെ പരുക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥിക്ക് നേരെ അക്രമമെന്ന് പരാതി,,
0
വെള്ളിയാഴ്ച, ഫെബ്രുവരി 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.