തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ആളുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഇരുപത് പേരെ സ്റ്റാഫില്‍ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. കൊല്ലത്ത് നിന്നുള്ള കേരള കോണ്‍ഗ്രസ്കരാണ് സ്റ്റാഫിലധികവും.
പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് മാറ്റി സ്റ്റാഫിന്‍റെ എണ്ണം കുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തൻറത് ചെറിയ പാർട്ടിയായത് കൊണ്ട് അർഹരായ പാർട്ടി അനുഭാവികളെയാണ് നിയമിച്ചതെന്നും ഗണേഷ് കുമാർ വിശദീകരിച്ചിരുന്നു.
സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് കെ ബി ഗണേഷ്കുമാർ പറഞ്ഞത്, ഔദ്യോഗിക വീട് ഉണ്ടാകില്ല, സ്റ്റാഫിനെ കുറക്കുമെന്നായിരുന്നു. വീട് വേണ്ടന്ന് വെച്ചെങ്കിലും സ്റ്റാഫിന്‍റെ കാര്യത്തില്‍ എടുത്ത തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ്.
സിപിഎം നിശ്ചയിച്ച് നല്‍കിയ സ്റ്റാഫും കേരളകോണ്‍ഗ്രസ് ബി യുടെ നേതാക്കളും എത്തിയതോടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ഇരുപതിലെത്തിയിരിക്കുകയാണ്.ഒന്നാം പിണറായി സർക്കാർ മുതലുള്ള എല്‍ഡിഎഫ് എടുത്ത ധാരണ, പരമാവധി 25 പേരെ വരെ മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കാമെന്നായിരുന്നു. ഈ ക്യാബിനെറ്റിലെ പകുതിയിലധികം മന്ത്രിമാരുടെയും സ്റ്റാഫില്‍ 25 പേരുണ്ട്.
ഗണേഷ്കുമാറിന് മുൽപ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ആന്റണി രാജു രാജി വച്ചതോടെ സ്റ്റാഫ് അംഗങ്ങളും ഒഴിഞ്ഞു. എല്ലാവരും രണ്ടര വർഷം പൂർത്തിയാക്കിയതോടെ പെൻഷനും അർഹതയുണ്ട്.അടുത്തിടെ മന്ത്രി വി ശിവൻകുട്ടി പുതിയ കുക്കിനെ സ്റ്റാഫില്‍ നിയമിച്ചിരുന്നു. സർക്കാറിന്‍റെ കാലാവധി തീരാൻ രണ്ട് വർഷത്തില്‍ കൂടുതലുളളതിനാല്‍ ഈ കുക്കിനും പെൻഷൻ ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.