പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന് പോളിന്റെ സംസ്കാരം നടത്തി.
പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്കാരം. വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്കാരം നടത്തിയത്.മൃതദേഹം വിപാലയാത്രയായി വീട്ടില്‍ നിന്ന് പള്ളിയില്‍ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം അരങ്ങേറിയതോടെ ഇത് ഒഴിവാക്കേണ്ടതായി വന്നു.
വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറില്‍ അതികമാണ് ആംബുലന്‍സില്‍ വച്ചത്. പോളിന്റെ കുടുംബത്തിന് സഹായധനമായി 10 ലക്ഷം രൂപ നല്‍കുമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.