വയനാട്: ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ സസ്പെൻഷൻ.ഡോ.ജോസ്റ്റിൻ ഫ്രാൻസിസിനെയാണ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിൻ ഫ്രാൻസിസ് സർവീസില്‍ തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാളെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡിഎംഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നല്കി.
ഇതിന് പിന്നാലെയാണ് സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലീനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി ശിക്ഷപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സര്‍വീസില്‍ നിന്ന് സസ്പെൻഷൻ, '
0
വ്യാഴാഴ്ച, ഫെബ്രുവരി 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.