തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടിയില്‍ സങ്കടം പറഞ്ഞതോടെ അനുനയവുമായി മന്ത്രി മുഹമ്മദ് റിയാസ്.താനും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.നിയമസഭയില്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ പങ്ക്വയ്ക്കുകയും ചെയ്തു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് മന്ത്രി പിന്നാക്കം പോയതുമില്ല. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും. കരാറുകാരന് ഉഴപ്പിയപ്പോള്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കില്‍ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് ജനങ്ങളുടെ യാത്ര തടസമായതിനെ കടകംപള്ളി സുരേന്ദ്രന് വിമര്‍ശിച്ചിരുന്നു. ആകാശത്ത് വച്ച് റോഡ് നിര്‍മിച്ച് ഭൂമിയില്‍ കൊണ്ട് വന്ന് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രിയും തിരിച്ചടിച്ചു.
സങ്കടം പറഞ്ഞ് കടകംപള്ളി; നിലപാട് തിരുത്താതെ മന്ത്രി റിയാസ്,,
0
ശനിയാഴ്ച, ഫെബ്രുവരി 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.