തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും സ്പോണ്‍സർഷിപ്പിലൂടെ പണം കണ്ടെത്തണമെന്ന് ഉത്തരവ്. നവകേരള സദസിന്റെ തുടർ പരിപാടിയായിട്ടാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 18 മുതല്‍ മാർച്ച് 3 വരെ 10 മുഖാമുഖങ്ങളാണ് നവകേരള സദസിന് തുടർ പരിപാടിയെന്ന നിലയില്‍ സംഘടിപ്പിക്കുന്നത്.കോഴിക്കോട് വിദ്യാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്നതോടെ മുഖാമുഖത്തിന് തുടക്കമാവും.ഒരോ പരിപാടിയിലേക്കും 2000 പേരെ പങ്കെടുപ്പിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ മാർഗ രേഖയിലെ നിർദേശം. ഒരാള്‍ക്ക് ഒരു മിനിറ്റാണ് സംസാരിക്കാൻ അനുവദിക്കുക .സമയം കിട്ടാത്തവർക്ക് എഴുതിയും നല്‍കാം.
ഹാള്‍ ,മൈക്ക്, എല്‍.ഇ.ഡി വാള്‍ ,ഭക്ഷണം തുടങ്ങി പരിപാടിയുടെ ചിലവുകളെല്ലാം നവകേരള സദസ് മാത്യകയില്‍ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിർദേശം .പരിപാടിയുടെ പ്രചാരണത്തിനുള്ള പണവും കണ്ടത്തേണ്ടത് സ്പോണ്‍സർഷിപ്പിലൂടെയാണ് കണ്ടത്തേണ്ടത്. നവകേരള സദസിലേയും കേരളീയത്തിലേയും സ്പോണ്‍സർമാരുടെ വിവരങ്ങള്‍ സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിനിടയിലാണ് വീണ്ടും സ്പോണ്‍സർമാരെ തേടി ഇറങ്ങിയിരിക്കുന്നത്..jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.