കോഴിക്കോട്: തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 74 കാരിക്ക് ഗുരുതര പരിക്ക്. റിട്ട.അധ്യാപിക കൂടിയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം,കാലിന്റെയും കയ്യുടെയും എല്ലുകൾ പൊട്ടിയ ഇവരെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയുടെ എല്ലുപൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. വയോധികയെ ആക്രമിച്ച ശേഷം സ്കൂളിൽ പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്കും കാട്ടുപന്നി പാഞ്ഞുകയറി. കുട്ടികൾക്കാർക്കും പരിക്കില്ല. തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.വീട്ടുമുറ്റത്തു നിന്ന വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതരപരിക്ക്, സ്കൂളിൽ പോകുകയായിരുന്ന കുട്ടികളേയും ആക്രമിച്ചു,
0
വ്യാഴാഴ്ച, ഫെബ്രുവരി 29, 2024
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.