കൊച്ചി: തൃപ്പൂണിത്തുറയിവെ വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസില്‍ തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ ഉള്‍പ്പെടെ പിടിയലായിട്ടുണ്ട്. മൂന്നാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്
സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ്. വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിനായി സ്ഫോടക വസ്തുക്കള്‍ ഇറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. ഇതിന്റെ തലേന്നാണ് തെക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ട് പുതിയകാവ് ക്ഷേത്രത്തില്‍ നടന്നത്.അധികൃതരുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഈ വെടിക്കെട്ട് നടന്നതെന്ന് പൊലീസും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിലാണ് തെക്കുംഭാഗം കരയോഗം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്.
കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. സ്ഫോടനത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തൃപ്പൂണിത്തുറ നഗരസഭ ശേഖരിച്ചു വരികയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ എന്നാണ് സൂചന. എന്നാല്‍ എത്രയും വേഗം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്..jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.