ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി പ്രകാരം ഏകദേശം മൂന്നു കോടി രൂപയോളം മുടക്കി നിർമ്മിച്ച തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് 2020 ൽ പണി പൂർത്തീകരിക്കുകയും, ഇതിൻറെ അറ്റകുറ്റപ്പണികൾ 2025 വരെ കോൺട്രാക്ടർ നിർബന്ധമായും നടത്തണമെന്നാണ് കരാർ വ്യവസ്ഥ.
എന്നാൽ അഴിമതി നിറഞ്ഞ ഈ തട്ടിക്കൂട്ട് റോഡ് നിർമ്മാണത്തിന് ശേഷം എല്ലാ വർഷവും റോഡ് തകർന്ന കാഴ്ചയാണ് കാണാനാകുന്നത് എന്ന് ബിജെപി തിടനാട് പഞ്ചായത്ത് ആരോപിച്ചു.ബിജെപി മുമ്പ് സമരം നടത്തിയപ്പോൾ കോൺട്രാക്ടർ ഒരു തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ വീണ്ടും റോഡ് തകർന്നിരിക്കുകയാണ്.2025 വരെ കാലാവധിയുള്ള ഈ റോഡ് എത്രയും വേഗം നല്ല രീതിയിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകാന്ത് എം എസ്, ജനറൽ സെക്രട്ടറി ഉണ്ണി മുകളെൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു..തിടനാട്-പാതാഴ-കൊണ്ടൂർ റോഡ് അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തീകരിചില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റി.
0
വെള്ളിയാഴ്ച, ഫെബ്രുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.