കോട്ടയം :പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ ''സർക്കസ് കൂടാരത്തിലെ ബഫൂൺ " എന്നാക്ഷേപിച്ച എം.എം മണിയെ പിണറായി വിജയൻ ഇടപ്പെട്ട് വിദഗ്ധ ചികിത്സക്ക് അയക്കണമെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി.
തുരുമ്പടിച്ച ചങ്ങലയിൽ കിടന്ന് ജീർണ്ണിച്ച മണിയാശൻ്റെ മനസ്സിലെ വ്രണങ്ങൾ " സെപ്റ്റിക്കായിരിക്കുന്നു 'അതുകൊണ്ടാണ് സമനിലതെറ്റി പലതും വിളിച്ചു പറയുന്നതെന്ന് ഹരി പരിഹസിച്ചു.എസ് എഫ് ഐ ഒ അന്വേഷണം വീണ വിജയൻ്റെ ഏക്സാലോജിക്കിൻ്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ, അതിൽ നിന്നും ജനശ്രദ്ധ തിരിക്കുവാൻവേണ്ടിയാണ് കേരളത്തിൻ്റെ പൂരപ്പാട്ടുകാരനെകൊണ്ട് ഇത്തരം കോമളിത്തരം വിളിച്ചു പറയിപ്പിക്കുന്നത്.
എം.എം.മണിക്ക് ആവശ്യമായ ചികിത്സ കൊടുക്കുവാൻ പിണറായി മന്ത്രിസഭയൊ, പാർട്ടിയോ തയ്യാറായില്ലെങ്കിൽ, അതിനുള്ള ചികിത്സ കൊടുക്കുവാൻ ബി.ജെ.പിക്കറിയാമെന്നും ബിജെപി മധ്യ മേഖല പ്രസിഡന്റ് കൂട്ടിചേർത്തു.
നമ്പർവൺ കേരളത്തിൽ അതിനുള്ള സൗകര്യമില്ലെങ്കിൽ ഗുജറാത്തില്ലൊ, ഉത്തർപ്രദേശിലൊ പാർട്ടി ചിലവിൽ കൊണ്ടുപോയി ചികിത്സിക്കുവാൻ ഞങ്ങൾ തയ്യാറാണ്. അതിനുമുൻപ് കാലിലെ ചങ്ങല അഴിക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാവണമെന്നും എൻ ഹരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.