അയർലണ്ട്: മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും.
സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ കാബിനറ്റിൽ കൊണ്ടുവരും. 2024 ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുകയും ഈ വർഷം സെപ്തംബർ മുതൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.എന്നിരുന്നാലും, മെയ് 1 മുതൽ ഈ നടപടി നടപ്പിലാക്കാൻ വകുപ്പിന് കഴിയുമെന്ന് ഹംഫ്രീസ് ചൊവ്വാഴ്ച മന്ത്രിസഭയെ അറിയിക്കും. ഏകദേശം 60,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.ഒരു കുട്ടിക്ക് പ്രതിമാസം 140 എരോ എന്ന നിരക്കിലാണ് ചൈൽഡ് ബെനെഫിറ്റ് നൽകുന്നത്. ഈ ആഴ്ച അവസാനം സീനാഡിന് മുമ്പാകെ വരാനിരിക്കുന്ന സാമൂഹ്യക്ഷേമ ബില്ലിൽ ഭേദഗതി വരുത്തിക്കൊണ്ട് മന്ത്രി ഹംഫ്രീസ് ഈ മാറ്റം അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജീവിതച്ചെലവ് കണക്കിലെടുത്താണ് നയം മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ18 വയസ് പ്രായമുള്ള നിരവധി കുട്ടികൾ ഇപ്പോഴും സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉണ്ടെന്നും കണക്കുകളെ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.