ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പാലാ കടനാട് വല്യാത്തു കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ജോമോൻ (48) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (pocso) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ആണ് ശിക്ഷ വിധിച്ചത്.ഇയാൾ 2023 മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി അശ്ലീല സംഭാഷണം നടത്തുകയായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത്എ
സ്.എച്ച്.ഓ ആയിരുന്ന രഞ്ജിത്ത് കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.