ഒരുഭാഗത്ത് കൊടുംവരള്‍ച്ച, മറുഭാഗത്ത് നിർത്താതെ ഉറവ, സർവത്ര ജലം, വെള്ളപ്പൊക്കത്തിൽ നാടുവിട്ടോടി ജനങ്ങൾ

മധ്യേഷ്യയോട് ചേർന്നു കിടക്കുന്ന ആഫ്രിക്കൻ രാജ്യമായ ലിബിയ വരണ്ടുണങ്ങുകയാണ്. ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമായ രാജ്യത്ത് ജനങ്ങൾ അതിജീവനത്തിനായി ബുദ്ധിമുട്ടുന്നു. എന്നാൽ, ഈ രാജ്യത്ത് തന്നെ മറ്റൊരു ഭാ​ഗത്ത് വെള്ളപ്പൊക്കത്താൽ പൊറുതിമുട്ടി നാടു വിടുകയാണ് ജനങ്ങൾ. 

ലിബിയയിലെ ഒരു മെഡിറ്ററേനിയൻ തീരദേശ നഗരമായ സ്ലിറ്റൻ ആണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത്. നിഗൂഢമായ കാരണങ്ങളാൽ ഈ നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവ് ഉയരുകയാണ്. അത് ഭൂമിയുടെ പുറത്തേക്ക് ഉറവയായി പൊട്ടിയൊഴുകി വെള്ളപ്പൊക്കമുണ്ടാകുന്നു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയാണ് സ്ലിറ്റൻ.

ഭൂമിക്കടിയിൽനിന്ന് ഉറവയായി പുറത്തേക്കു വരുന്ന ജലം സ്ലിറ്റനിലെ ജനവാസ മേഖലകളിലും കൃഷിസ്ഥലങ്ങളും ഉണ്ടാക്കുന്ന നാശം ചെറുതല്ല. 

ഈന്തപ്പനത്തോട്ടങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിളകളാണ് ആഴ്ചകളായി നീണ്ടു നിൽക്കുന്ന ഈ വെള്ളപ്പൊക്കത്തിൽ ചീഞ്ഞ് നശിക്കുന്നത്. ഇതോടെ മേഖലയിൽ കൊതുകുകളുടെ എണ്ണം വർധിച്ചതും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ കാരണം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് ഇപ്പോൾ അധികൃതർ. നിരവധി ആളുകൾ ഇതിനകം ഈ പ്രദേശം വിട്ട് പലായനം ചെയ്തുകഴിഞ്ഞു. വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായവരുടെ പുനരധിവാസത്തിനും പരിഹാരം കണ്ടെത്താൻ സർക്കാരിനായിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !