ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അഞ്ചാംതവണയും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന അരവിന്ദ് കേജ്രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍.
കേജ്രിവാള് ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലില്‍ ഇഡി ഓഫീസിന് മുൻപില് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനു മുൻപും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നുവെങ്കിലും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കേജ്രിവാള് ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു.
അതേസമയം കേജ്രിവാളിനെ കള്ളക്കേസില്‍ കുടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം. ഇഡിയുടെ നിർദേശം തള്ളിയ കേജ്രിവാള് ഡല്‍ഹിയില്‍ എഎപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.