മാനന്തവാടി: വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലേക്ക്.
പ്രദേശത്തുനിന്ന് മോഴയാന നീങ്ങിക്കൊണ്ടിരിക്കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. മണ്ണുണ്ടി കോളനി ഭാഗത്തേക്കാണ് ബേലൂര്‍ മഖ്ന ഇപ്പോൾ മാറിയിരിക്കുന്നത്. ദൗത്യസംഘവും ഇവിടേക്ക് നീങ്ങിയെങ്കിലും ആനയെ കണ്ടെത്താനായില്ല തുടർന്ന് ധൗത്യം ഉപേക്ഷിച്ചതായി വനം വകുപ്പ് അറിയിച്ചു.
നേരത്തെ ബാവലി സെക്ഷനിലെ വനമേഖലയിലായിരുന്നു കാട്ടാന. ഇതേത്തുടര്‍ന്ന് ഇവിടേക്ക് ഡോക്ടര്‍മാരടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോകുകയും ആനയുള്ള പ്രദേശം വളയുകയുംചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇവിടെനിന്ന് രാവിലെ കാട്ടാനയുണ്ടായിരുന്ന മണ്ണുണ്ടി കോളനി ഭാഗത്തേക്ക് ആന മാറിയെന്നാണ് പുതിയ വിവരം.
ബാവലയില്നിന്ന് റോഡ് മാര്‍ഗം വന്ന ദൗത്യസംഘം മണ്ണുണ്ടി കോളനി ഭാഗത്തേക്ക് പോയി. ഇവിടെനിന്ന് വനത്തിന് അകത്തേക്ക് മാറിയാണ് നിലവില്‍ കാട്ടാനയുടെ ലൊക്കേഷന്‍ കൊടും വനമായതിനാലും കർണാടക മേഖല ആയതിനാലും ധൗത്യം ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രങ്കത്തെത്തി, പോലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.