ഒരുമിച്ച്‌ ജീവിക്കാൻ തടസം; പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയില്‍ നിന്നെറിഞ്ഞു കൊന്നു; പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി,,

ചൈന: ഒരുമിച്ച്‌ ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്‌ക്ക് വിധേയരാക്കി.

ചൈനയിലെ കമിതാക്കളായ ഷാങ്ബോയും യേ ചെങ്ചെന്നുമാണ് പ്രതികള്‍. 2020ല്‍ നവംബർ രണ്ടിലാണ് കേസിന് ആസ്പദമായ സംഭവം. ചോങ് ക്വിംഗ് എന്ന അപ്പാർട്ട്മെന്റിലായിരുന്നു ക്രൂരനരഹത്യ.

വിവാഹിതനായിരുന്ന ഷാങ്ബോ ഇതു മറച്ചുവച്ചുകൊണ്ട് യേ ചെങുമായി വിവാഹേതര ബന്ധം ആരംഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും ബന്ധം തുടങ്ങുന്നതും. പിന്നീട് ഭാര്യയായ ചെൻ മെയ്ലിന്നില്‍ നിന്ന് ഷാങ്ബോ വിവാഹമോചനം നേടി. രണ്ടുവയസുകാരിയായ മകളും ഒരു വയസുകാരനായ മകനുമാണ് ഈ ബന്ധത്തിലുണ്ടായിരുന്നത്.കുഞ്ഞുങ്ങള്‍ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് ഇവർ ദാരുണ കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പിന്നീട് ഇത് അപകടമെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നു. മനുഷ്യത്വ രഹിതമായ ക്രൂരതയാണെന്ന് വിലയിരുത്തിയ ചൈനീസ് സൂപ്രീം പീപ്പിള്‍സ് കോടതി 2021 ഡിസംബർ 28ന് ഇരുവർക്കും വധശിക്ഷ വിധിച്ചു.

അപ്പീലുകളില്‍ വാദം നീണ്ടതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത് ഇത്രയും വൈകിയത്. ഒരു തവണ പോലും ഇവരുടെ കുറ്റകൃത്യത്തിന് അനുകൂലമായ വാദങ്ങള്‍ അംഗീകരിക്കാൻ കോടതി തയാറായില്ല. ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരെയും ലെതല്‍ ഇഞ്ചക്ഷനിലൂടെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !