കോഴിക്കോട്∙ മുക്കത്ത് കാറില്‍ പിന്തുടർന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായി പരാതി. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിന് പരുക്കേറ്റു.
നാലു കിലോമീറ്ററോളം കാറില്‍ പിന്തുടര്ന്നെത്തിയ സംഘമാണ് ഡ്രൈവറെ മര്‍ദിച്ച് ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിന് ബസിനു നേരെയായിരുന്നു ആക്രമണം. ബസിന്റെ താക്കോല്‍ അക്രമികള്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്.
അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ വഴിയിലായി. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.