ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെജ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തില്‍ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവില്‍ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്.100 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണെന്ന് അധികൃതർ അറിയിച്ചു.ഇസ്രായേല്‍ പ്രതിരോധ സേന, ഇസ്രായേല്‍ സെക്യൂരിറ്റി ഏജൻസി, ഇസ്രായേല്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ബന്ദികളെ മോചിപ്പിച്ചത്. പോരാട്ടത്തില്‍ 17 ഓളം ഭീകരരെ വധിച്ചു.
ഹമാസ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ഇസ്രായേല്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ വെടിനിർത്തലിന് ധാരണവേണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ സേന ഹമാസിന്റെ താവളത്തില്‍ എത്തി ബന്ദികളെ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഭീകർ തടവിലാക്കിയവരെയാണ് ഇസ്രായേല്‍ സേന സ്വതന്ത്രരാക്കിയത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.വൈദ്യപരിശോധനയുള്‍പ്പെടെ നല്‍കിയ ശേഷം ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കും. 60 കാരനായ ഫെർനാഡോ സൈമണ്‍ മർമൻ, 70 കാരനായ ലൂയിസ് ഹാർ എന്നിവരാണ് മോചിതരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.