ഗർഭച്ഛിദ്രം ക്രിമിനല്‍ കുറ്റമല്ലാതാക്കാൻ യുകെ; ഗർഭച്ഛിദ്രം ഒരു അവകാശമായിമാറുമ്പോൾ ഡോക്ടര്‍മാർ കോടതികയറേണ്ടി വരുന്നത് തുടരും

യുകെ: രാജ്യത്ത് ഗർഭച്ഛിദ്രം ക്രിമിനല്‍ കുറ്റമല്ലാതാക്കാൻ എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. 

19-ാം നൂറ്റാണ്ടിൽ നിലവിൽ നിന്നിരുന്ന നിയമമാണ് പൊളിച്ചെഴുതുന്നത്. എല്ലാ പാര്‍ട്ടികളുടെയും എംപിമാര്‍ ബില്ലിന് അനുകൂലമായ നിലപാട് അറിയിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാരില്‍ 55 ശതമാനവും പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നു.

നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയാണ് ഇതോടെ എടുത്ത് കളയപ്പെടുന്നത്. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടായിരിക്കണം. മറിച്ചായാല്‍ സ്ത്രീകളെ അഴിക്കുള്ളിൽ ആക്കാനായിരുന്നു ഈ  വകുപ്പ്. കൂടാതെ നൂറോളം സ്ത്രീകളെയാണ് 2019 മുതൽ ഈ നിയമം ഉപയോഗിച്ചു അന്വേണവിധേയമാക്കിയത്. 2023 ൽ ഒരാളെ ജയിലിലാക്കുകയും ചെയ്തു.എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട് വെയ്ക്കുന്ന ക്രൈം & ജസ്റ്റിസ് ബില്‍ ഭേദഗതി പ്രകാരം ഇത്തരം പ്രോസിക്യൂഷനുകള്‍ അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്നു.

ഇതേസമയം 1861-ലെ നിയമം ഭേദഗതി ചെയ്യാത്തതിനാല്‍ വൈകിയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നടത്തുന്ന ഡോക്ടര്‍മാരെ ഇപ്പോഴും കോടതി കയറ്റാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഫലത്തിൽ ഗർഭച്ഛിദ്രം സ്ത്രീകള്‍ക്ക് ഒരു അവകാശമായിമാറുമ്പോൾ ഇത് ചെയ്ത് നല്‍കുന്ന ഡോക്ടര്‍മാർ  കോടതികയറേണ്ടി വരുന്നത് തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !