ചരിത്രത്തിലാദ്യമായി അയർലൻഡിന് വനിതാ സെവന്‍സ് റഗ്ബി ലോകകിരീടം;ഓസ്‌ട്രേലിയയെ 31-5ന് പരാജയപ്പെടുത്തി അർജൻ്റീന പുരുഷന്മാർ ആദ്യ ബാക്ക്-ടു-ബാക്ക് SVNS വിജയങ്ങൾ സ്വന്തമാക്കി

ചരിത്രത്തിലാദ്യമായി അയർലൻഡിന്  വനിതാ സെവന്‍സ് റഗ്ബി, ലോകകിരീടം

HBF പാക്കിൽ നടന്ന ഇതിഹാസ വനിതാ ഫൈനലിൽ ആതിഥേയരെയും നിലവിലെ SVNS നേതാക്കളായ ഓസ്‌ട്രേലിയയെയും 19-14 എന്ന സ്‌കോറിന് മറികടന്ന് അയർലൻഡ് ലോക വേദിയിൽ ആദ്യമായി റഗ്ബി സെവൻസ് വിജയം നേടി

പെര്‍ത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ 19-14 എന്ന സ്‌കോറിന് തറപറ്റിച്ചാണ് അയര്‍ലണ്ടിന്റെ മിടുക്കികള്‍ കിരീടം ചൂടിയത്. അയര്‍ലണ്ടില്‍ നിന്നുള്ള ഒരു സെവന്‍സ് റഗ്ബി ടീം കിരീടം നേടുന്നതും ഇതാദ്യമായാണ്.

സെമിയില്‍ ബ്രിട്ടന് മേല്‍ 31-7 എന്ന സ്‌കോറിന് സര്‍വ്വാധിപത്യം നേടിയാണ് ഐറിഷ് ടീം ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. മറുവശത്ത് യുഎസിനെ 24-7-ന് നിലംപരിശാക്കിയാണ് ഓസ്‌ട്രേലിയ ഫൈനലിന് എത്തിയത്.

അതേസമയം രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ അയര്‍ലണ്ട് ഇത്തവണ കിരീടം നേടിയത് മധുരപ്രതികാരമായി. ആദ്യമായായിരുന്നു അയര്‍ലണ്ട് അത്തവണ ഫൈനലില്‍ പ്രവേശിച്ചത്.


ആതിഥേയരായ ഓസ്‌ട്രേലിയയെ 31-5ന് പരാജയപ്പെടുത്തി അർജൻ്റീന പുരുഷന്മാർ ആദ്യ ബാക്ക്-ടു-ബാക്ക് SVNS വിജയങ്ങൾ സ്വന്തമാക്കി.

കഴിഞ്ഞ തവണ കേപ്ടൗണിൽ നേടിയ വിജയത്തിന് ശേഷം തുടർച്ചയായി SVNS കിരീടങ്ങൾ ആദ്യമായി അവകാശപ്പെടാൻ ഏകപക്ഷീയമായ പുരുഷ ഫൈനലിൽ ഓസ്‌ട്രേലിയയെ 31-5 എന്ന സ്‌കോറിന് തകർത്തുകൊണ്ട് അർജൻ്റീന അവരുടെ സമീപകാല മികച്ച ഫോം തുടർന്നു.


അതേസമയം പുരുഷന്മാരുടെ റഗ്ബി ടീം നേരത്തെ ഫിജിയെ 24-7 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !