പട്ന: രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയുമായി യുവാവ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ടാണ് ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള ഇന്റെഖാബ് ആലം എന്ന ഇരുപത്തിയൊന്നുകാരന്റെ ഭീഷണി.ഇയാളെ പോലീസ് പിടികൂടി.എമർജൻസി നമ്പറില്‍ വിളിച്ചാണ് വെള്ളിയാഴ്ച ഇയാള്‍ ഭീഷണി മുഴക്കിയത്. തന്റെ പേര് ഛോട്ടാ ഷക്കീല്‍ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ടു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്നായിരുന്നു സന്ദേശം.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടില്‍നിന്നു ആലം പിടിയിലാവുന്നത്.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.