രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്നും വിട്ടുനില്‍ക്കല്‍: കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമോ? അവസരം മുതലാക്കാൻ ബിജെപി,,

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കേരളത്തില്‍ പാര്‍ട്ടിയെ എങ്ങനെയാകും ബാധിക്കുക എന്ന ചിന്തയിലാണ് നേതാക്കള്‍.കേരളത്തിലേതടക്കം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ എതിര്‍പ്പ് കണക്കിലെടുത്താണ് ഏറെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസ് തീരുമാനമെടുത്തത് എന്ന് വ്യക്തമാണ്. 

വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കിടയിലെ അസ്വാരസ്യം മനസ്സിലാക്കി പരിപാടി ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ മുൻനിരയിലുണ്ടായിരുന്നു. 

എന്നാല്‍ എൻ എസ് എസും, എസ് എൻ ഡി പിയും ചടങ്ങിനെ അഭിനന്ദിക്കുകയും വിശ്വാസികളോട് ഈ ദിവസം ആഘോഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെ, കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലെ ഹിന്ദു അടിത്തറയില്‍ വിള്ളല്‍ വീഴുമോ എന്നാണ് ഭയപ്പെടുന്നത്.

ചടങ്ങില്‍ പങ്കെടുക്കാൻ നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്ക് നല്‍കിയ ക്ഷണം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദരപൂര്‍വം നിരസിച്ചതിന് തൊട്ടുപിന്നാലെ, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വിശ്വാസികള്‍ പങ്കെടുക്കുമെന്നും അത് എല്ലാവരും ചെയ്യേണ്ട കടമയായിരുന്നു എന്നതായിരുന്നു എൻ എസ് എസിന്റെ പ്രതികരണം. 

രാഷ്ട്രീയത്തിന്റെ പേരില്‍ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത് ദൈവനിന്ദയാണെന്നും രാമക്ഷേത്ര പ്രതിഷ്ഠയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസിനെ ഒരു പടി കൂടി കടന്നാക്രമിച്ചുകൊണ്ട് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ വ്യക്തമാക്കി.

സമദൂരം എന്ന ആശയം പരസ്യമാക്കുമ്പോഴും പലപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന നിലപാടാണ് എൻ എസ് എസ് പരമ്പരാഗതമായി സ്വീകരിച്ച്‌ വരുന്നത്. കെ സി വേണുഗോപാല്‍, ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണെന്നതും ശ്രദ്ധേയമാണ്.

എൻഎസ്‌എസിന് തൊട്ടുപിന്നാലെ, എസ് എൻ ഡി പിയും രാമക്ഷേത്ര പ്രതിഷ്ഠയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടുമായി രംഗത്തെത്തി. വിശ്വാസികളോട് പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ ദീപം തെളിക്കാൻ എസ് എൻ ഡി പി ആവശ്യപ്പെട്ടു. 

ഓരോ ഹിന്ദുവിന്റെയും വികാരമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആ വികാരത്തിന് എതിരായി നില്‍ക്കുന്ന ഏതൊരു ശക്തിയും ഒലിച്ചു പോകുമെന്നും രാമക്ഷേത്ര പ്രതിഷ്ഠ ഓരോ ഭാരതീയനും അഭിമാനിക്കുന്ന ആത്മീയ നിമിഷമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഈ രണ്ട് പ്രമുഖ ഹൈന്ദവ സംഘടനകളുടെ പിന്തുണ കോണ്‍ഗ്രസിനെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാൻ ബിജെപിയെ ഇപ്പോള്‍ സഹായിച്ചിരിക്കുകയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് സമ്മേളന ക്ഷണം നിരസിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ ചോദിച്ചതും ഇത് മുൻ നിര്‍ത്തിയാണെന്നത് ഉറപ്പാണ്. ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്ന അവസരം ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മുതലെടുക്കാനാകും ബി ജെ പി ശ്രമിക്കുക.

കോണ്‍ഗ്രസിന്റെ "മുസ്ലിം അനുകൂല പക്ഷപാതം" എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിസ്ത്യാനികളോടുള്ള ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ഈ വിഷയം ഉപയോഗിക്കാനാകും ശ്രമിക്കുക. 

സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ ഒരു ഭാഗം മാത്രം യു ഡി എഫില്‍ നിലനില്‍ക്കെ ക്രിസ്ത്യാനികള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ സ്വാധീനം കുറഞ്ഞുവരുന്നുവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കേരളത്തിലെ മുസ്ലീം മതമൗലികവാദത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ ഭയത്തില്‍ ഊന്നിക്കൊണ്ട് ബിജെപി ഈ വിടവ് വര്‍ദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.


ഹിന്ദു വോട്ടുകള്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ആശങ്ക പുതിയതല്ല. ന്യൂനപക്ഷ വോട്ട് ബാങ്ക് നിലനിര്‍ത്താൻ ശ്രമിക്കുമ്പോള്‍ ഹൈന്ദവ വികാരം കാണാതെ പോകരുതെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവ് എകെ ആന്റണി പലതവണ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.


2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ച ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സമിതി അതിന്റെ കണ്ടെത്തലുകള്‍ ഒരിക്കലും പരസ്യമാക്കാത്തത് ഇതിനാല്‍ കൂടിയാണ്. മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇതിന് കാരണമെന്നാണ് സമിതി റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിനെ "ന്യൂനപക്ഷ അനുകൂലി"യായും "ന്യൂനപക്ഷ പ്രീണന" പാര്‍ട്ടിയായും ചിത്രീകരിക്കുന്നതിലേക്കാണ് ഇത് നയിച്ചതെന്ന് സമിതി കണ്ടെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !