കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.ഞായറാഴ്ച രാത്രിയാണ് റാഫി ചോദ്യംചെയ്യലിന് ഹാജരായത്. മുഈനലി തങ്ങളുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീർക്കുമെന്ന് റാഫി പറഞ്ഞു.
മുഈനലി തങ്ങള്‍ വീല്‍ചെയറിലാക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ റാഫി പുതിയകടവിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാഫിയെ അറസ്റ്റ് ചെയ്തത്.
മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി ഞായറാഴ്ച വൈകിട്ട് മലപ്പുറം നഗരത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി. മുഈനലി തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനാണ് സമസ്തയില്‍ ഒരുവിഭാഗത്തിന്റെ തീരുമാനം.
മുഈനലി തങ്ങളുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടെങ്കിലും മുസ്ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.