നിയമസഭയിലെത്താതെ നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍ പട്ടം താണുപിള്ള

 തിരുവനന്തപുരം: നിയമസഭയില്‍ എത്താതെ നയപ്രഖ്യാപനം നടത്തി റെക്കോർഡിട്ട ഗവർണറാണ് മലയാളിയായ പട്ടം താണുപിള്ള.

ആന്ധ്രപ്രദേശ് ഗവർണറായിരിക്കേ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പട്ടം എ. താണുപിള്ളയ്ക്ക് സഭയില്‍ എത്താൻ കഴിയാതിരുന്നതും നയപ്രഖ്യാപന പ്രസംഗം നടത്താൻ സ്പീക്കറെ ചുമതലപ്പെടുത്തിയതും. ഗവർണർക്കുവേണ്ടി സ്പീക്കറാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്. ഇതു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമായി 1965ല്‍ ആന്ധ്ര നിയമസഭ അംഗീകരിച്ചിരുന്നു. 

കേരള രാ‌‌‌ഷ‌്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നറിയപ്പെട്ടിരുന്ന പട്ടം എ. താണുപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയും തിരു- കൊച്ചി മുഖ്യമന്ത്രിയും 1960- 62 കാലഘട്ടത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായിരുന്നു. പിന്നീടാണ് പഞ്ചാബ് ഗവർണറായി പട്ടത്തെ മാറ്റുന്നത്. 

ഇവിടെ നിന്നാണ് ആന്ധ്രപ്രദേശ് ഗവർണറായി എത്തിയതും നയപ്രഖ്യാപനത്തില്‍ റെക്കോർഡിട്ടതും. ഗവർണർ നിയമസഭയില്‍ എത്തിയാലും ആദ്യ ഒരു വരി വായിച്ചാല്‍ പോലും നയപ്രഖ്യാപന പ്രസംഗം നടത്തിയതായി കണക്കാക്കണമെന്ന റൂളിംഗുകളും കേരള നിയമസഭയില്‍ അടക്കം നിരവധിയുണ്ട്. 

വർക്കല രാധാകൃഷ്ണൻ മുതല്‍ പി. ശ്രീരാമകൃഷ്ണൻ വരെയുള്ള സ്പീക്കർമാർ ഇത്തരം റൂളിംഗുകള്‍ സഭയില്‍ ആവർത്തിച്ചിട്ടുമുണ്ട്. ഒരു വരി വായിച്ചാല്‍ പോലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ മുഴുവൻ വായിച്ചതായി കണക്കാക്കണമെന്നായിരുന്നു റൂളിംഗ്. 

കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒന്നര മിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചപ്പോള്‍, നയപ്രഖ്യാപനം നടത്തിയതായി കണക്കാക്കാൻ കഴിയില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തിന് കേരള നിയമസഭയുടെ രേഖകള്‍ വായിച്ചുനോക്കാനായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ നല്‍കിയ മറുപടി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !