തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തു പോയാല്‍ കരിഞ്ഞു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളാണെന്നും ഗോവിന്ദൻ പറഞ്ഞു.
രാജ്യത്തുടനീളം സ്വര്‍ണക്കേസുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കരാണ്. സ്വര്‍ണക്കള്ളക്കടത്തിന്റെ ഓഫീസ് കേരളത്തിലാണ് എന്നത് ദുഷ്പ്രചാരണമാണ്. കള്ളക്കടത്ത് നടത്തുന്ന രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. സ്വര്‍ണക്കള്ളക്കടത്ത് വസ്തുതാപരമായ അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
ചാണകവെള്ളം തളിച്ചുള്ള പ്രതിഷേധം ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗമാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുത്താലും സി.പി.എം ഇൻഡ്യ മുന്നണിയുമായി സഹകരിക്കും. ബിഹാര്‍ മാതൃകയില്‍ ജാതി സര്‍വേ കേരളത്തില്‍ നടത്തില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.