കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറാണ് പിജി മനു.
ഒരു കേസില്‍ നിയമസഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വക്കീല്‍ ഓഫീസില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. വാദിയായ യുവതിയെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അഭിഭാഷകനായ പിജി മനു ഒളിവില്‍ പോകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ വ്യക്തിജീവിതവും പൊതുജീവിതവും തകര്‍ക്കുക ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് പിജി മനു ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.