കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനു വീണ്ടും ഇ.ഡി. നോട്ടീസ്. 12 നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു നിര്‍ദേശം.
നേരത്തെ വ്യക്തിവിവരങ്ങള്‍ തേടി ഇ.ഡി. സമന്‍സ് നല്‍കിയിരുന്നു. ഇതിനെതിരേ തോമസ് ഐസക്കും കിഫ്ബി ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചു. സമന്‍സ് അയയ്ക്കരുതെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ നവംബര്‍ 24 ന് ഇതില്‍ ഭേദഗതി വരുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.