ഡബ്ലിൻ :ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളം വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സുകളിലും ഉൾപ്പെടെ 235,000-ലധികം സ്ഥലങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി.
വടക്ക്-പടിഞ്ഞാറൻ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ ആഘാതം നേരിട്ടതെന്ന് ESB നെറ്റ്‌വർക്സ് പറഞ്ഞു. അറ്റകുറ്റപണികൾക്കായി നൂറുകണക്കിന് അധിക തൊഴിലാളികളെ കരാറിലെടുത്തതതായി എസ്‌പി അറിയിച്ചു.രാവിലെ 6:30 വരെ, ഏകദേശം 235,000 വീടുകളിലും ഫാമുകളിലും ബിസിനസ്സുകളിലും വൈദ്യുതി ലഭ്യമല്ല. വടക്ക് 45,000 ഇടങ്ങളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുണ്ട്.
മായോ, ഗാൽവേ, ഡൊണെഗൽ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി സ്റ്റാറ്റസ് റെഡ് അലെർട്ടുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നു, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ സ്റ്റാറ്റസ് ഓറഞ്ച് അലെർട്ടുകൾ നൽകി.ക്ലെയർ, ഡൊണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം 7 മണി വരെ സ്റ്റാറ്റസ് യെല്ലോ വാണിംഗ് ഉണ്ടായിരുന്നെങ്കിലും, പിന്നീട് പിൻവലിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.