ശ്രീനഗർ: സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ പൂഞ്ചിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി.
അതിർത്തി രക്ഷാ സേനയും കശ്മീർ പോലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ഡോഗ് സ്ക്വാഡുകളും സൈന്യത്തിനൊപ്പമുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. മലമുകളിൽ നിന്ന് ഭീകരർ സൈന്യത്തിന് നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വാഹനം തകർന്നു.ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സേന ഭീകരര്‍ക്കെതിരെ പ്രത്യേക്രമണം നടത്തുകയും ചെയ്തു. അതിര്‍ത്തി മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.