എറണാകുളം: സ്ത്രീ പീഡനക്കേസ് പ്രതിയായ മുൻ ഗവണ്മെന്റ് പ്ലീഡര്‍ പിജി മനുവിനെ പോലീസ് സംരക്ഷിക്കുകയാണെന്നും പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച-
വിമന്‍ ഇന്ത്യ മൂവ്മെന്റ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംഘ പരിവാര്‍ സഹയാത്രികനായ അഡ്വ. മനുവിനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് ബോധപൂർവ്വമായ അനാസ്ഥ കാണിക്കുകയാണ്.കഴിഞ്ഞ നവംബറിൽ പരാതി നൽകിയ പീഡനത്തിനിരയായ പെൺകുട്ടിക്ക് ഇതുവരെയും നീതി ലഭ്യമായിട്ടില്ല. പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതി സ്വൈര്യവിഹാരം നടത്തുകയാണ്.
ഈ അനീതിക്കെതിരെ ജനാധിപത്യ രീതിയിലുള്ള സമരമാണ് വിമൻ ഇന്ത്യ മൂവ്മെൻ്റ് സംഘടിപ്പിച്ചത്. സമരം ചെയ്തവർക്കെതിരായ കേസ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന
സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ഐ ഇര്‍ഷാന, ബാബിയ ഷെരീഫ് , സുലൈഖാ റഷീദ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.