കുമരകം : പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ പ്രശസ്തനായ ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരിനിവാസി രാജപ്പന് ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയെ നേരിൽ കാണാനും ക്ഷണം ലഭിച്ചു.
കായലിലെ പ്ളാസ്റ്റിക് മാലിന്യം നീക്കംചെയ്ത് ജീവിതം നയിക്കുന്ന രാജപ്പന്റെ ജീവിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.തുടർന്ന് രാജപ്പന് സുമനസ്സുകളുടെ സഹായത്തോടെ വീടും വള്ളവും ഉൾപ്പെടെ നിരവധി സഹായങ്ങൾ ലഭിച്ചു.അംഗപരിമിതനായ രാജപ്പൻ തന്റെ വള്ളത്തിൽ സഞ്ചരിച്ച് വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിവിറ്റ് ഉപജീവനം കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ചിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രിയെ നേരിട്ട് കാണാനും റിപ്പബ്ലിക് ചടങ്ങിൽ പങ്കെടുക്കാനുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡ് മുൻ അംഗം അഡ്വ. ജോഷി ചീപ്പുങ്കലിനൊപ്പം ഈ മാസം 24-ന് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.