ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി നടത്താനിരുന്ന ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് പരിഷ്കരിച്ചു.
കൂടാതെ യാത്ര കടന്നുപോകുന്ന ദൂരവും സംസ്ഥാനങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാലിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്യുന്നത്.നേരത്തെ 14 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകാൻ തീരുമാനിച്ചിരുന്നത്. ഈ പട്ടികയിൽ അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി 15 സംസ്ഥാനങ്ങളായി ഉയർത്തിയിട്ടുണ്ട്. 66 ദിവസമാണ് യാത്രയുടെ ദൈർഘ്യം. വിവിധ സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,700 കിലോമീറ്ററാണ് യാത്ര കടന്നുപോകുന്നത്.
ഇതിൽ 100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടും. ഉത്തർപ്രദേശിൽ 20 ജില്ലകളിലായി 11 ദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുന്നത്. ഒരുദിവസം രണ്ട് പ്രാവശ്യമാണ് യാത്രയിൽ രാഹുൽഗാന്ധി ജനങ്ങളോട് സംസാരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.