ഡല്‍ഹി: പുനര്‍നിര്‍മാണത്തിനായി കണ്ണൂരിലെ പഴയ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞുവെന്ന 'നിര്മാണ് കണ്‍സ്ട്രക്ഷൻസി'ന്റെ ആരോപണത്തില്‍ സുപ്രീംകോടതി കേരള സര്‍ക്കാറിന്റെ പ്രതികരണം തേടി.കണ്ണൂര്‍ ജില്ല ജഡ്ജി അനുമതി നല്കിയ ശേഷം തുടങ്ങിയ പൊളിക്കല്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന ആരോപണത്തിലാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം തേടിയത്.
സര്‍ക്കാര്‍ പ്രതികരണം അറിഞ്ഞശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. പുതിയ കോടതി സമുച്ചയം പണിയാൻ ആദ്യം കരാര്‍ ലഭിച്ച നിര്മാണ് കണ്‍സ്ട്രക്ഷൻസും പിന്നീട് കേരള ഹൈകോടതിയില്‍ പോയി നിര്‍മാണ കരാര്‍ നേടിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയില്‍ എത്തിനില്‍ക്കുന്നതിനിടയിലാണ് പുതിയ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.