ടൂറിസം: വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാകാൻ ഒരുങ്ങി അതിരപ്പിള്ളി, നിക്ഷേപകർക്കും അവസരം.

അതിരപ്പിള്ളിയെന്നാൽ വിനോദസഞ്ചാരികൾക്ക് ആർത്തലയ്ക്കുന്ന വെള്ളച്ചാട്ടമാണ്. പശ്ചിമഘട്ടത്തിന്റെ ഇരുളിമയിൽ നിന്ന് വെളിച്ചത്തിന്റെ കുത്തൊഴുക്ക് പോലെയാണ് അതിരപ്പിള്ളി. ദൂരെ നിന്ന് അതിരപ്പിള്ളിയും വാഴച്ചാലും കാണാൻ എത്തുന്ന സഞ്ചാരികൾ പിന്നീട് എവിടെപ്പോകും? ടൂറിസമെല്ലാം വലിയ വിപണിയാകുന്നതിന് മുൻപ് തന്നെ ഈ ചോദ്യത്തിന് ഒരാൾ ഉത്തരം നൽകി; കൃത്യമായി പറഞ്ഞാൽ 25 വർഷം മുൻപ്. അന്നത്തെ യുവ വ്യവസായി എ.ഐ ഷാലിമാർ അവതരിപ്പിച്ച ആശയം ഒരു അമ്യൂസ്മെന്റ് പാർക്ക് ആയിരുന്നു. കേരളത്തിലെ മുൻനിര വാട്ടർ തീം പാർക്ക് സിൽവർ സ്റ്റോം അങ്ങനെയാണ് പിറവിയെടുക്കുന്നത്.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സിൽവർ സ്റ്റോം കൈവരിച്ച വളർച്ച എ.ഐ ഷാലിമാറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഒരു മിഡ് സൈസ് പാർക്ക് എന്നതിൽ നിന്നും വർഷംതോറും സിൽവർ സ്റ്റോം വലുതായി. കുട്ടികൾക്കുള്ള റൈഡുകൾക്കൊപ്പം പതിയെ മുതിർന്നവർക്കുള്ള വലിയ റൈഡുകളും കൊണ്ടുവന്നു. ഗുണമേന്മ തന്നെ സംസാരിക്കട്ടെ എന്നതിനാൽ പരസ്യങ്ങളെക്കാൾ സഞ്ചാരികളുടെ മൗത്ത് പബ്ലിസിറ്റിക്ക് പ്രാധാന്യം കൊടുത്തു. ഫലമോ? ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികളാണ് സിൽവർ സ്റ്റോം സന്ദർശിക്കുന്നത്.

അതിരിപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ ഇവിടെ വരുന്നവരും മടങ്ങിപ്പോകുന്നത് കാഴ്ച്ചകളിലും അനുഭവത്തിലും മതിമറന്നാണ്.മുംബൈയിൽ വച്ച് ഇന്ത്യൻ അമ്യൂസ്മെന്റ് പാർക്കുകളുടെ ഒരു പ്രദർശനത്തിൽ പങ്കെടുത്തതാണ് സിൽവർ സ്റ്റോം തുടങ്ങാൻ എ.ഐ ഷാലിമാറിനുള്ള പ്രചോദനം. അന്ന് കേരളത്തിൽ വാട്ടർ തീം പാർക്കിന് അനുകരണീയമായ മാതൃകകൾ തന്നെ കുറവായിരുന്നു.

വെള്ളച്ചാട്ടം മാത്രമുള്ള താരതമ്യേന ഉൾപ്രദേശമായ അതിരപ്പിള്ളിയിൽ വരുന്നവരെ മാത്രം ആശ്രയിച്ച് പാർക്ക് എന്ന ആശയവും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ റിസ്ക് എടുക്കേണ്ട തീരുമാനമായി തോന്നാം. പക്ഷേ, ഷാലിമാർ അതിരപ്പിള്ളി തന്നെ ഉറപ്പിച്ചു. മോഹവിലയ്ക്ക് ഭൂമിയും സ്വന്തമാക്കി. കണക്ക് പിഴച്ചില്ല, ഇതുവരെ ഒരുകോടിയലധികം സന്ദർശകർ സിൽവർ സ്റ്റോമിൽ എത്തിക്കഴിഞ്ഞു.

തുടക്കത്തിൽ 15 റൈഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ മാത്രം ഉദ്ദേശിച്ചായിരുന്നു ഇവ തുടങ്ങിയത്. പിന്നീട് ത്രിൽ റൈഡുകൾ മുതിർന്നവർക്കായി അവതരിപ്പിച്ചു. സ്വഭാവികമായും ഇത് സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചു. ഇപ്പോൾ 50-ൽ അധികം റൈഡുകളാണ് സിൽവർ സ്റ്റോമിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !